ന്യൂഡൽഹി: ഭക്തനായി വന്ന് ഭഗവാന്റെ സ്വർണം കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് സുപ്രീം കോടതിയിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണി.......
ന്യൂഡൽഹി: രാജ്യത്തെ ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനും വ്യാജരേഖകൾ വഴിയുള്ള തട്ടിപ്പുകൾ തടയാനും 'ബ്ലോക്ക്ചെയിൻ' (Blockchain) സാങ്കേതികവിദ്യ നടപ്പിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഭൂമി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വസ്തു തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
സുരക്ഷയും വിശ്വാസ്യതയും ഒരിക്കൽ രേഖപ്പെടുത്തിയാൽ പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കാത്ത (Tamper-proof) സുരക്ഷിതമായ ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക്ചെയിൻ. ......
കർണാടകം: മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി (മുഡ)യിലെ പ്ലോട്ട് വിതരണത്തിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം കോടതിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്കും അനധികൃതമായി പതിനാല് പ്ലോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ......

ന്യൂഡൽഹി: രാജ്യത്തെ ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
കർണാടകയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.
2025 മാർച്ച് 24-ന് പുറപ്പെടുവിച്ച ഉത്തരവ് പല ബാർ അസോസിയേഷനുകളും, പ്രത്യേകിച്ച് കർണാടകയിൽ, പൂർണ്ണമായോ ഭാഗികമായോ നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിലുൾപ്പെടെയുള്ള എല്ലാ ബാർ അസോസിയേഷനുകളിലെയും ഭാരവാഹികളിലോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ കുറഞ്ഞത് 30 ശതമാനം വനിതാ അഭിഭാഷകർ ഉണ്ടായിരിക്കണമെന്ന് മുൻ ഉത്തരവ് നിർബന്ധമാക്കിയിരുന്നു.
ഇക്കാര്യത്തിൽ സുപ്രീം കോടതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
ഓരോ ബാർ അസോസിയേഷനിലെയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുക.
30 ശതമാനം വനിതാ പ്രാതിനിധ്യം എന്ന നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.
നിയമം പാലിക്കാത്ത ഇടങ്ങളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുക.
ഇതനുസരിച്ചുള്ള റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുക.
ഏതെങ്കിലും ബാർ അസോസിയേഷൻ ഈ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ, ആദ്യം അവിടെ തിരുത്തൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിപ്പോർട്ട് സമർപ്പിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
കേസ് വീണ്ടും 2026 മാർച്ച് 13-ന് പരിഗണിക്കും.
കേസ്: ദീക്ഷ എൻ. ......
ന്യൂഡൽഹി: ഉപനിയമനിർമ്മാണം (Subordinate Legislation) നിയമപരമായി നിലവിൽ വരുന്നത് അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ മാത്രമാണെന്ന് സുപ്രീം കോടതി. സർക്കാർ വെബ്സൈറ്റിൽ വിജ്ഞാപനം അപ്ലോഡ് ചെയ്യുന്നത് ഗസറ്റ് പ്രസിദ്ധീകരണത്തിന് പകരമാകില്ലെന്ന് ജസ്റ്റിസുമാരായ പി. ......
ന്യൂഡൽഹി: വൈദ്യുതിനിരക്ക് ഇനി വർഷംതോറും സ്വമേധയാ ഉയരുമോ? വൈദ്യുതി ചാർജ്ജ് തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ കഴിയാതെയാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ വൈദ്യുതിനയത്തിന്റെ കരട് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങൾക്ക് ഇത് അധികഭാരം സൃഷ്ടിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി നയം എന്നാണ് ഉയരുന്ന വിമർശനം. സൗജന്യവൈദ്യുതിക്ക് സർക്കാർ നൽകുന്ന സബ്സിഡി മുൻകൂറായി നൽകണം. ......
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. ......
കൊൽക്കത്ത: പരമ്പരാഗതമായി പോയിന്റുകളിലും ഡിസ്കൗണ്ടുകളിലും ഒതുങ്ങിനിന്നിരുന്ന ലോയൽറ്റി പ്രോഗ്രാമുകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വളർച്ചയുടെ കരുത്തുറ്റ എൻജിനുകളാക്കി മാറ്റിയിരിക്കുകയാണ് കൊൽക്കത്ത ആസ്ഥാനമായ എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ്. സിമന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ് മെറ്റീരിയൽ മേഖലയിലെ പന്ത്രണ്ട് വർഷത്തെ പ്രാവീണ്യവുമായി, കമ്പനി വികസിപ്പിച്ചെടുത്ത 'എംജെഗ്രോ' എന്ന സാസ് (എസ്എഎഎസ്) പ്ലാറ്റ്ഫോം വഴി 15 ലക്ഷത്തിലധികം ഗുണഭോക്താക്കളെയാണ് നിലവിൽ ഏകോപിപ്പിക്കുന്നത്. ......
ബംഗളുരു: വിവാദം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രധാന പ്രതികളായ സൂപ്പർ സ്റ്റാർ ദർശനും പെൻസുഹൃത്ത് പവിത്ര ഗൗഡയും സഹായികളും ജയിലിലാണ്. ഹൈക്കോടതി ഈ പ്രതികൾക്ക് അനുവദിച്ചിരുന്ന ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കുറച്ചുകാലം പുറത്തായിരുന്ന പ്രതികൾ വീണ്ടും ജയിലിലായത്. ......
ചെന്നൈ: തമിഴ്നാട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിൽ വൻ അഴുമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുങ്ങുന്നു എന്ന ആരോപണം ശക്തമാകുന്നു. 2,708 പോസ്റ്റുകളിലേക്കുള്ള നിയമന പ്രക്രിയയിൽ ഒരു ഉപന്യാസത്തിന് മാത്രം 50 മാർക്ക് നിശ്ചയിച്ചതാണ് ഉദ്യോഗാർത്ഥികൾ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള വഴിയെന്ന് ചൂണ്ടിക്കാട്ടുന്നത്.
രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് പരീക്ഷകളാണ് തമിഴ്നാട് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയത്. ......